തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ന് നടന്ന സി പി എം സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് കോടിയേരിയുടെ തിരിച്ച് വരവിന് അംഗീകാരം നല്‍കിയത്. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവ്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷണന്‍ മാറി നിന്നത്.
കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ സെക്രട്ടറി പദവിയിലേക്ക് തിരികെ എത്തുന്നുവെന്നാണ് വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ആയുധമാക്കാതിരിക്കാനാണ് ചുമതലയില്‍ നിന്നും മാറിയതെന്ന വിമര്‍ശനത്തിന് കരുത്ത് പകരുന്നതാണ് കോടിയേരിയുടെ തിരിച്ച് വരവ്. 2015-ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018-ൽ നടന്ന സമ്മേളനത്തിലും കോടിയേരി സ്ഥാനത്ത് തുടരുകയായിരുന്നു.