മുംബൈ: ബോളിവുഡ് താരം ശില്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കേസ്. നിതിന്‍ ബാറായിയെന്ന ആളാണ് ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ശില്പാ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ പരാതി നല്കിയിരിക്കുന്നത്. 2014-ല്‍ എസ് എഫ് എല്‍ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു. അതോടൊപ്പം,എസ് എഫ് എല്‍ ഫിറ്റ്‌നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഉറപ്പ് നല്‍കുകയും ഡഹാസ്പര്‍, കൊറേഗാവ് എന്നിവിടങ്ങളില്‍ ജിം, സ്പാ എന്നിവ ആരംഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെതിരുന്നുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.
വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ ഭീഷണിയാണ് ഇവരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്നും നിതിന്‍ ബാറായി പറഞ്ഞു. തനിക്ക് 2014-ല്‍ പ്രായപൂര്‍ത്തിയായില്ലെന്നും അതിനാല്‍ തന്‍റെ പിതാവാണ് കാസിഫ് ഖാന് പണം നല്‍കിയതെന്നും നിതിന്‍ ബാറായിയുടെ പരാതിയില്‍ പറയുന്നു. ബാറായിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അദ്ദേഹത്തിന്റെ മുഴുവൻ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഐപിസി 420, 120 ബി, 506, 34 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രക്കെതിരെ നീലച്ചിത്ര നിര്‍മാണ കേസ് നിലവിലുണ്ട്. ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ഈയടുത്താണ് രാജ് കുന്ദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.