മുംബൈ: മഹാരാഷട്ര മുന്‍ ആഭ്യന്തര മന്ത്രിയും, എന്‍ സി പി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്ക്ഔട്ട് നോട്ടീസ്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഈ വർഷം ഏപ്രിലിലാണ് അനിൽ ദേശ്മുഖ് രാജി വെച്ചത്. 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ദേശ്മുഖ് രാജ്യം വിട്ട് പുറത്ത് പോകാതെയിരിക്കാനാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ ഏജൻസി അയച്ച സമന്‍സുകള്‍ക്ക് ദേശ്മുഖ് മറുപടി അയക്കാതിരുന്ന സഹചര്യത്തിലാണ് ഇ ഡി ലുക്ക് ഔട്ട് നോട്ടീസ് അയച്ചത്.
ബാറുകളിൽനിന്നും റസ്റ്റോറന്‍റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് മുംബൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെനെ കത്തിലൂടെയാണ് പരംഭീർ സിങ്ങ് ഇക്കാര്യം അറിയിച്ചത്. വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശ്മുഖ് സമര്‍ദ്ദത്തിലായ സമയത്തായിരുന്നു ഈ ആരോപണവും ഉയര്‍ന്നുവന്നത്. ആരോപണം അനിൽ ദേശ്മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബോംബെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ ദേശ്മുഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്‍റെ പേഴ്സണൽ സെക്രട്ടറിയെും പേഴ്സണല്‍ അസിസ്റ്റന്‍റിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അതോടപ്പം അനില്‍ ദേശ്മുഖിന്‍റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.