തിരുവനന്തപുരം: ഐഎന്‍എല്ലിന്‍റെ വിഭാഗീയതക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൂട്ട് നില്‍ക്കുന്നുവെന്ന് വഹാബ് പക്ഷം. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ കാസിം ഇരിക്കൂര്‍ അതിനെ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കാസിമിനോടൊപ്പം ഇതേ നിലപാട് സ്വീകരിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ചേരുന്നത് കൊണ്ടാണ് പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തതെന്നാണ് അബ്ദുള്‍ വഹാബിന്‍റെ ആരോപണം.
മന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനത്തെക്കുറിച്ച് എല്‍.ഡി.എഫിന് പരാതി നല്‍കും. അതോടൊപ്പം ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് തിരികെ വരാമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഐഎന്‍എല്ലിനുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ വിളിച്ച യോഗത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി. തര്‍ക്കങ്ങള്‍ രമ്യതയില്‍ പറഞ്ഞ് തീര്‍ക്കണമെന്നാണ് ഐഎന്‍എല്‍ നേതാക്കളോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.