അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചു.
സ്വന്തം കുഞ്ഞിനെ തട്ടി എടുത്തതാണെന്നുള്ള അനുപമയുടെ പരാതി ഏപ്രിൽ മാസത്തിൽ തന്നെ പോലീസിന്റെയും CWC യുടെയും മുന്നിൽ എത്തിയതാണ്. അത് പൂഴ്ത്തിവെച്ച് കുട്ടിയെ ദത്ത് കൊടുത്ത സർക്കാർ സംവിധാനങ്ങളോടല്ലേ നിങ്ങൾക്ക് രോഷം ഉണ്ടാകേണ്ടത്?
ലിംഗസമത്വം എന്നാൽ എന്താണ് എന്ന് ഇപ്പോഴും തിരിഞ്ഞിട്ടില്ലാത്ത ആളുകളും ഭര്‍ത്താവിന് പ്രസവിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുന്ന അല്പജ്ഞാനികളും ഈ ചോദ്യവും മറുപടിയും ആവര്‍ത്തിച്ച് കാണണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും ശിവന്‍കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് രണ്ടുപേരും ഒരാള്‍ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തേ, എസ് എസ് എല്‍ സി റസള്‍ട്ട് വന്നപ്പോഴും, നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടിയെ ട്രോളന്മാര്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.
ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5,6 മണിക്കൂറുകൾ ഒരേ കസാരയിൽ ഇരിക്കാൻ വയ്യാ എന്ന് ഞാൻ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും
6 ദിവസം മുതൽ 963 ദിവസം വരെയുള്ള 9 തടവുകള്‍ ലക്നൗ ജില്ലാ ജയിൽ, അലഹാബാദ് ജില്ലാ ജയിൽ, നാഭാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ബറേലി ജില്ലാ ജയിൽ, ഡെഹ്റാഡൂൺ ജയിൽ, ആലിപ്പൂർ സെൻട്രൽ ജയിൽ, അൽമോറ ജയിൽ, ഘോരഖ്പൂർ ജയിൽ, അഹമ്മദ് നഗർ ഫോർട്ട് പ്രിസൺ എന്നിവിടങ്ങളിലായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി തടവിൽ കഴിഞ്ഞ നെഹ്റു...
കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്.
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് പിണറായി സർക്കാറിന്റെ നിലപാടാണ്. ഒരു ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അകത്തായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ യു.എ.ഇ സർക്കാറിൽ പോലും സമ്മർദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല.
നാം കാണുന്ന കേരളം ഒരേകാലത്ത് സഞ്ചരിക്കുന്ന പൊതുഇടമല്ല. ഇവിടെ ചിലർ നൂറ്റാണ്ടുകളും ചിലർ പതിറ്റാണ്ടുകളും പിന്നിലാണ് ജീവിക്കുന്നത്. കാസറഗോഡ് MP വിമൻസ് കോളേജ് ഉദ്‌ഘാടനത്തിനു പോയപ്പോൾ വേദിയിലോ സദസ്സിലോ മരുന്നിനു പോലും സ്ത്രീകൾ കാണാത്തത് കണ്ടു കാണുമല്ലോ, അതും കേരളമാണ്.
യൗവനകാലത്തുതന്നെ മലാല പാകിസ്താൻകാരനും മുസ്ലിമുമായ ഒരാളെ വിവാഹം ചെയ്തതിൽ സ്ത്രീവിരുദ്ധരായ ഏതാനും താലിബാനികൾ സന്തോഷത്തിലാണെന്നും തസ്ലിമ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടുംവരെ വിവാഹം ചെയ്യരുതെന്നാണ് അവരുടെ നിലപാട്.
മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. ടി പി - 51 വെട്ടും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.