സുരേന്ദ്രനുമായി ഇടപാട് നടത്താന്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല- സികെ ജാനു

സുല്‍ത്താന്‍ ബത്തേരി: ഇടതുപക്ഷത്തില്‍ നിന്ന് എന്‍ഡിഎയിലേക്ക് വരാനായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സികെ ജാനു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും സികെ ജാനു പറഞ്ഞു.

തനിക്ക് കേരളത്തില്‍ ആരുമായും സംസാരിക്കാന്‍ കഴിയും. കേന്ദ്രമന്ത്രി അമിത്ഷായോടുപോലും തനിക്ക് ബന്ധമുണ്ട്. സുരേന്ദ്രനുമായി കാശിടപാട് നടത്തണമെങ്കില്‍ അതിന് ഒരു ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും ജാനു പറഞ്ഞു. സികെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഒരു കേന്ദ്രമന്ത്രിസ്ഥാനവുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കെ സുരേന്ദ്രന്‍ അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പത്ത് ലക്ഷം രൂപ സികെ ജാനു ആവശ്യപ്പെട്ടതായും പ്രസീത വെളിപ്പെടുത്തി. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രശ്‌നത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കുന്നതാണ് സികെ ജാനുവുള്‍പ്പെട്ട പണമിടപാട്. സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചതും കുഴല്‍പ്പണമാണെന്ന് ആരോപണമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More