കവി പ്രഭാവര്‍മ്മക്ക് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി മൂന്നാം അങ്കം

തിരുവനന്തപുരം: കവിയും ഗാനരചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി വീണ്ടും നിയമിക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് പ്രഭാവര്‍മ്മക്ക് ഈ അവസരം കൈവരുന്നത്. 1996 -ലെ നായനാര്‍ മന്ത്രിസഭയിലും ഒന്നാം പിണറായി മന്ത്രിസഭയിലും ഇതേ തസ്തികയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പ്രഭാവര്‍മ്മ രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിക്ക് മുകളില്‍ ഒരു മാധ്യമ ഉപദേഷ്ടാവ് കൂടിയുണ്ടായിരുന്നു. ജോണ് ബ്രിട്ടാസ് വഹിച്ച ആ സ്ഥാനത്ത് ഇത്തവണ ആരും നിയമിക്കപ്പെട്ടില്ല. ബ്രിട്ടാസ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അദ്ദേഹം പുതുതായി നോമിനേറ്റു ചെയ്യപ്പെടാതിരുന്നത്. ആ കുറവ് നികത്താനെന്നോണം ഇത്തവണ ദേശാഭിമാനി റെസിഡന്‍റ് എഡിറ്റര്‍ പി എം മനോജിനെ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിയും പ്രഭാവര്‍മ്മയെ മാധ്യമ സെക്രട്ടറിയുമായിട്ടാണ് നിയമിച്ചിട്ടുള്ളത്. 

ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ്, റെസിഡന്‍റ് എഡിറ്റര്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രഭാവര്‍മ്മ, കേരളാ സാഹിത്യ അക്കാദമി പ്രസിഡന്‍റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു. മാധ്യമ രംഗത്ത് ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള കെ സി സെബാസ്റ്റ്യന്‍ പുരസ്കാരം, കെ മാധവന്‍ കുട്ടി പുരസ്കാരം, മീഡിയ ട്രസ്റ്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 

മലയാളത്തിലെ പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മക്ക് കേന്ദ്ര, കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ പ്രൈസ്, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്നുതവണ മികച്ച ചലച്ചിത്ര ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡും രണ്ടുതവണ നാടകഗാന രചനക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്." ശ്യാമമാധവം' എന്ന കാവ്യാഖ്യായികയാണ് അദ്ദേഹത്തെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹനാക്കിയത്.  ശ്യാമമാധവത്തിനു പുറമേ കനല്‍ചിലമ്പ്, രൌദ്രസാത്വികം എന്നീ കാവ്യാഖ്യായികകളും 10 ലധികം കാവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവല്ലയിലെ കടപ്രയില്‍ 1959 -ല്‍ ജനിച്ച പ്രഭാവര്‍മ്മ  ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More