തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി നല്‍കില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിന് നയപരമായ തീരുമാനം വേണമെന്നാണ് എക്സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍റെ നിലപാട്. പകരം ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി ബവ്കോ എംഡിയുമായി ചര്‍ച്ച നടത്തി.
ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കുന്നതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു രാണ്ടാം തവണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത പറഞ്ഞത്.
മുസ്രിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് നടപ്പാക്കിയ ബെവ് ക്യൂ സംവിധാനവും വെര്‍ച്വല്‍ ക്യൂവും ഒരു പരിധിവരെ വിജയമായിരുന്നു. എക്സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ അത് നടപ്പാക്കിയത്. ഇനി മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂളിലും ഭേദഗതി വേണം. മദ്യത്തിന്റെ കാര്യമായതിനാൽ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.