ആലപ്പുഴയിലെ പരസ്യ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് ജി സുധാകരൻ

ആലപ്പുഴയിൽ മുൻസിപ്പൽ ചെയർപേഴ്സനെ ചൊല്ലിയുള്ള പരസ്യ പ്രതിഷേധം സിപിഎം പരിശോധിക്കുമെന്ന് മന്ത്രി ജി സുധാകരൻ.  പാർട്ടിയിൽ ഇല്ലാത്തവരും ന​ഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നെന്നും സുധാകരൻ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രമാണ് പാർട്ടി പരി​ഗണിച്ചത്. സ്ഥാനമാണ് വലുത് എന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാകുമെന്നും സുധാകരൻ പറ‍ഞ്ഞു. ആലപ്പുഴയിൽ സൗമ്യ രാജിനെ ചെയർപേഴ്സണാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പ്രതിഷേധ പ്രകടനത്തിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കാൻ ജില്ലാ നേതൃത്വം തീരുമാനിച്ചു. 

ചെയർമാനായി സൗമ്യാ രാജിനെ  നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാ​ഗം പ്രവർത്തകർ ന​ഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു സിപിഎമ്മിന്റെ കൊടി പിടിച്ച് നൂറോളം പ്രവർത്തകരാണ്  ന​ഗരത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തത്.  നിരവധി സ്ത്രീകളും പ്രകടനത്തിലുണ്ടായിരുന്നു. കെ കെ ജയമ്മയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്വകാര്യസ്കൂൾ മാനേജർക്കുവേണ്ടി പാർട്ടിയെ ചിലർ വിറ്റെന്ന് പ്രതിഷേധക്കാർ മു​​ദ്രാവാക്യം മുഴക്കി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം പിപി ചിത്തരഞ്ജനെതിരയാണ് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ചെയർമാൻ സ്ഥാനത്തെ ചൊല്ലി സിപിഎമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നാണ് സൗമ്യാരാജിനെ ചെയർപേഴ്സണായി തീരുമാനിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ പരസ്യ പ്രകടനത്തിന് പ്രവർത്തകർ മുതിരുമെന്ന് സിപിഎം നേതൃത്വം കരുതിയില്ല. സിപിഎം ഏരിയാ കമ്മിറ്റി അം​ഗമാണ് സൗമ്യാ രാജ്. 52 അം​ഗ മുൻസിപ്പൽ കൗൺസിലിൽ എൽഡിഎഫിന് 25 അം​ഗങ്ങളാണുള്ളത്. മികച്ച വിജയം നേടിയിട്ടും ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുണ്ടായ പരസ്യ പ്രതിഷേധം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷയെ നിശ്ചയിച്ചതിനെ ചൊല്ലി ചരിത്രത്തിൽ ആദ്യമായാണ് സിപിഎം പ്രവർത്തകർ പാർട്ടിക്കെതിരെ പരസ്യ പ്രതിഷേധം ഉയർത്തുന്നത്.  പ്രകടനം നടത്തിയത് പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടി എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും നാസർ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 16 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More