പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പബ്ബുകളും ബ്രൂവറികളും തല്‍ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും, ഡിസ്റ്റിലറികളില്‍ നിന്ന് ടൈ അപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു. ഒന്നാം തീയതി ഡ്രൈഡേയായി തുടരും. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ഷാപ്പ് ലേലം തുടരാനും തീരുമാനിച്ചു. ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ലേലം തുടരും. ഗ്രൂപ്പ് അടിസ്ഥാനത്തിലാകും ലേലം.
ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. രണ്ടുലക്ഷം രൂപ ഫീസ് ഈടാക്കുന്നതാണ് എടുത്തുകളഞ്ഞത്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭ പരിഗണിച്ചത്. സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മൈക്രോ ബ്രൂവറികളും തുടങ്ങുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നത്.