കൊവിഡ് വന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ആലിംഗനം ചെയ്യുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. പശ്ചിമ ബംഗാൾ ദേശീയ സെക്രട്ടറി അനുപം ഹസ്രയാണ് അശ്ലീല പരാമർശം നടത്തി വെട്ടിലായത്. ഹസ്രക്കെതിരെ തൃണമുൽ കോൺഗ്രസ് നൽകിയ പരാതിയിൽ സിൽഗുരി പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധം സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ കേസ് എടുത്തിരിക്കുന്നത്.
എപ്പോഴെങ്കിലും തനിക്ക് കൊവിഡ് ബാധിച്ചാൽ മമതാ ബാനർജിയെ ആലിംഗനം ചെയ്യുമെന്നും അപ്പോൾ മാത്രമെ രോഗബാധിതരുടെയും കുടുംബാംഗങ്ങളുടെയും വേദന അപ്പോൾ മാത്രമെ അവർക്ക് മനസിലാകൂ എന്നാണ് അനുപം ഹസ്ര പറഞ്ഞത്. തൃണമുൽ നേതാവായിരുന്ന ഹസ്ര കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടർന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഹസ്രയുടെ വിവാദ പരാമർശം നടത്തിയത്. അതേ സമയം ഹസ്രയുടം പ്രസ്താവനയെ ബിജെപി പിന്തുണച്ചില്ല. നേതൃത്ത്വത്തിലുള്ളവർ പ്രസ്താവന നടത്തുമ്പോൾ ഉത്തരവാദിത്വം കാണിക്കണമെന്ന് ബിജെപി നേതാവ് മുകുൾ റോയ് അഭിപ്രായപ്പെട്ടു.