കണ്ണൂരിൽ എസ്ഡിപിഐക്കാരനെ വെട്ടിക്കൊന്ന കേസിൽ 3 ആർഎസ്എസുകാർ അറസ്റ്റിൽ. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ്കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞാണ് ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീനെ ആർഎസ്എസുകാർ വെട്ടിക്കൊന്നത്. സലാഹുദ്ദീൻ കാറിൽ പോകുമ്പോൾ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം കാറിൽ സലാഹുദ്ദീന്റെ സഹോദരിമാർ കാറിലുണ്ടായിരുന്നു. ഇവരുടെ കൺമുന്നിൽ വെച്ചാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത്. തുടർന്ന് കൊലയാളി സംഘം ബൈക്കിൽ രക്ഷപ്പെട്ടു. സലാഹുദ്ദീനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം ബിജെപി ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് എസ്ഡിപിഐ ആരോപിച്ചു. എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സലാഹുദ്ദീൻ. 2017 ലാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്.