ആലപ്പുഴയിലെ ആരൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇവരുടെ പരിശോധന നടത്തിയത്. 4 ദിവസം മുമ്പ് വരെ ഇവർ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. സ്റ്റേഷനനിൽ മാത്രം 40 ഓളം പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്. സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിടുണ്ട്. എല്ലാവർക്കും ഉടൻ സ്രവ പരിശോധന നടത്തും. സ്റ്റേഷൻ താൽകാലികമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. 3 ദിവസത്തിന് ശേഷം മാത്രമെ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കൂ. കൂടുതൽ പേരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ സ്റ്റേഷനിൽ പകരം സംവിധാനം ഏർപ്പെടുത്തും. രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് 70 വയസ്സായിരുന്നു. തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.