പ്രശസ്ത നടൻ ഷാം ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നുങ്കമ്പാക്കം പ്രദേശത്തിനടുത്തുള്ള തന്റെ അപ്പാർട്ട്മെന്റിൽ ചൂതാട്ടം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്ന് ചൂതാട്ടത്തിന് ഉപയോഗിച്ച ടോക്കണുകൾ കണ്ടെടുത്തിട്ടുണ്ട്. മറ്റ് തമിഴ് അഭിനേതാക്കൾ ഉൾപ്പെടെ പലരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മറ്റേതെങ്കിലും അഭിനേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.
ഇവിടെ ചൂതാട്ടത്തിനിടെ ഒരു വലിയ തുക നഷ്ടപ്പെട്ട ജനപ്രിയ നടൻ പോലീസിന് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് ഫ്ലാറ്റ് പരിശോധന നടത്തിയതെന്ന് വൃത്തങ്ങൾ പറഞ്ഞു. "നടൻ ഷാമിനെയും മറ്റ് 11 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോക്കണുകളുടെ ഉപയോഗത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്" പോലീസ് അറിയിച്ചു.
ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ ആവശ്യകത അടുത്തിടെ മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് ഉയർത്തിക്കാട്ടിയിരുന്നു. യുവാക്കൾക്കിടയിൽ ഓൺലൈൻ ഗെയിമിംഗ് / ചൂതാട്ട ആസക്തി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും കോടതി ചൂണ്ടിക്കായിരുന്നു.