വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ താക്കീത്; ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റണമെന്ന ഹർജി പിൻവലിച്ചു

കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബില ആഘോഷ ഫണ്ട് തട്ടിപ്പിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റണമെന്ന ഹർജി വെള്ളാപ്പള്ളി നടേശൻ പിൻവലിച്ചു. അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് ഹർജി സർമർപ്പിച്ചാൽ പിഴ ചുമത്തുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഹർജി പിൻലവിച്ചത്. നേരത്തെ സമാനമായ ഹർജി മറ്റൊരു ബഞ്ച് തീർപ്പാക്കിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് കുറ്റം പത്രം സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്. 

കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസിൽ  വെള്ളാപ്പള്ളി നടേശനെ പ്രതി ചേർത്തേക്കും.  കേസിൽ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോളേജിന്റെ സുവർണ ജൂബില ആഘോഷത്തനായി പിരിച്ച പണത്തിൽ 55 ലക്ഷം വെള്ളാപ്പള്ളി നടേശന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ചടച്ചതിന്റെ രേഖകൾ വെള്ളാപ്പള്ളി അന്വേഷണ സംഘത്തിന് നൽകിയിരുന്നു. തട്ടിപ്പ് നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്   അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.  ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥനായ ഷാജി സു​ഗുണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.  കേസിൽ രണ്ടാം തവണയാണ് വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം 30 നാണ് നേരത്തെ വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 

അന്വേഷണ ഉദ്യോ​ഗസ്ഥൻ പക്ഷപാതപരമായാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ പെരുമാറുന്നതെന്നും നീതികിട്ടുന്നില്ലെന്നും കാണിച്ച് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയ തള്ളിയ കോടതി വെള്ളാപ്പള്ളി വിശദമായി ചോദ്യം ചെയ്യാമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനോട് നിർദ്ദേശിച്ചിരുന്നു.  കേസിൽ തുഷാർ വെള്ളാപ്പള്ളിയെയും എസ്എൻഡിപി ഭാരവാഹികളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പിൽ ഈ മാസം 22 നകം കുറ്റപത്രം  സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 1997 ൽ എസ്എൻ കോളേജ് സുവർണ ജൂബിലി സുവർണ ജൂബിലി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.  ഈ പണം വെള്ളാപ്പള്ളി നടേശൻ സ്വന്തം പേരിലേക്ക് മാറ്റിയെന്നായിരുന്നു പരാതി.  ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രഞ്ച് അന്വേഷണം നടത്തുന്നത്. 

16 വർഷമായിട്ടും കേസിൽ കുറ്റപത്രം സർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇതിനെതിരെ പരാതിക്കാരനായ സുരന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More