ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സര്‍ക്കാറിനുള്ള കുടിശ്ശിക ടെലികോം കമ്പനികള്‍ നൽകാത്തതിനാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. അടുത്ത വാദം കേൾക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

വോഡാഫോൺ 53,000 കോടി രൂപയും എയർടെൽ 35,000 കോടി രൂപയുമാണ് സർക്കാറിന് നൽകാനുള്ളത്. കഴിഞ്ഞ ഒക്ടോബർ 24-നാണ് പണം നൽകേണ്ടിയിരുന്നത്. പണം ലഭിക്കാത്തതിനെ തുടർന്ന് കേന്ദ്രസർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജനുവരി 23-നകം പണം നൽകണമെന്ന നിർദേശവും കമ്പനികൾ ലംഘിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

ടെലികോം കമ്പനികളുടെ കുടിശ്ശിക പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥനെതിരെയും കോടതി വിമർശിച്ചു. ഉദ്യോ​ഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് ‍ സ്വീകരിച്ചതെന്ന് കോടതി കേന്ദ്രത്തോട്  ചോദിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More