തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. ആശുപത്രിയില്‍നിന്നു ഡിസ്ചാർജ് ചെയ്ത അവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പോലിസ് പറയുന്നത്. അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
യുവതിക്കു വൈദ്യപരിശോധന നടത്തും. പ്രതികൾ മദ്യം നൽകി അവശയാക്കിയെന്നും കൂടുതലൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നുമാണ് യുവതിയുടെ പ്രാഥമിക മൊഴി. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. ഇരയുടെ മൊഴി അല്പം കഴിഞ്ഞ് വീണ്ടും രേഖപ്പെടുത്തുമെന്നും, അതിനു ശേഷമാകും പ്രതികളുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.