സംസ്ഥാനത്ത് മദ്യവിലകൂടും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 10 മുതൽ 35 ശതമാനം വരെ വിലകൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തിരീമാനം. മദ്യത്തിന്റെ വിലകൂട്ടാനായി ഓർഡിനൻസ് ഇറക്കും. ബിയറിനും വൈനിനും 10 ശതമാനം നികുതിയാണ് വർദ്ധിപ്പിക്കുക. മദ്യത്തിന്റെ അടിസ്ഥാന വിലകണക്കാക്കിയാകും നികുതി വർദ്ധിപ്പിക്കുക. കെയ്സിന് 400 രൂപവരെ അടിസ്ഥാന വിലയുള്ള മദ്യത്തിന് 10 ശതമാനവും ഇതിന് മുകളിൽ വിലയുള്ള മദ്യത്തിന് 35 ശമതമാനവുമാണ് വർദ്ധിപ്പിക്കുക. ഒരു കുപ്പി മദ്യത്തിന് ഏകദേശം 50 രൂപയാണ് വില വർദ്ധിക്കുക. വിലവർദ്ധനവിലൂടെ പ്രതിവർഷം 700 കോടി രൂപയുടെ അധിക വരമാനമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം മദ്യ വിൽപന ശാലകൾ തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ 50 ദിവസമായി സംസ്ഥാനത്തെ മുഴവൻ മദ്യവിൽപന ശാലകളും അടഞ്ഞു കിടക്കുകയാണ്. മൂന്നാം ഘട്ട ലോക്ഡൗണിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. മദ്യവിൽപനക്കായി സർക്കാർ ഓൺ ലൈൻ സംവിധാനം വഴി ടോക്കൺ നൽകാൻ സർക്കാർ അനുമതി നൽകി. ഇതിനായി മൊബൈൽ അപ്പ് വഴിയാകും ടോക്കൺ നൽകുക. സമയം അടിസ്ഥാനമാക്കിയാകും ടോക്കൺ നൽകു. മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാനാണ് ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയത്.