കൊച്ചി: സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടിൽ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ. കമ്പനിയുടെ സേവനവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തെ സിഎംആര്‍എല്ലിലും കെഎസ്‌ഐഡിസിയിലും പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. കെഎസ്‌ഐഡിസിയിലെ പരിശോധന കഴിഞ്ഞതിനു പിന്നാലെയാണ് എക്‌സാലോജിക്കിനും എസ്എഫ്‌ഐഒ സമന്‍സ് അയച്ചത്. തുടര്‍ന്നാണ് എക്‌സാലോജിക് കോടതിയെ സമീപിച്ചത്.
എക്സാലോജിക് സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങി എന്ന കേസിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹരജി പരിശോധിക്കുക. നിലവിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എതിര്‍ കക്ഷിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി 31-നാണ് എക്സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ സ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. തുടര്‍ന്ന് സിഎംആര്‍എല്‍, കെഎസ്‌ഐഡിസി കമ്പനികളുടെ ഓഹരി അക്കൗണ്ട് വിവരങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എക്‌സാലോജിക്കില്‍ പരിശോധന നടത്താനിരിക്കെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.