തിരുവനന്തപുരം: അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ ദൈവം മാത്രമായിരുന്ന ശ്രീരാമനെ ഇന്ന് അവര്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കിയെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാബരി മസ്ജിദ് പള്ളി പൊളിച്ച സ്ഥലത്താണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. രാമക്ഷേത്ര പ്രതിഷ്ഠയെ ബിജെപി രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസുൾപ്പെടെ ഇന്ത്യ മുന്നണിയിലെ കക്ഷികൾ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും രാമക്ഷേത്ര പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത വ്യക്തിയുമായ എൽ കെ അദ്വാനി പ്രതിഷ്ഠാ ചടങ്ങിനെത്തിയില്ല.