ഡല്‍ഹി: ബാബരി മസ്ജിദിന്റെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് തുറന്നുനല്‍കിയതിന്റെ ഉത്തരവാദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ബിജെപി 'നിയോഗിച്ച' അരുണ്‍ നെഹ്‌റുവാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നരസിംഹ റാവുവിന്റെ സ്ഥാനത്ത് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ മസ്ജിദ് ഇപ്പോഴും ഉണ്ടാവുമായിരുന്നെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. 'ദി രാജീവ് ഐ ന്യൂ ആന്‍ഡ് വൈ ഹി വാസ് ഇന്ത്യാസ് മോസ്റ്റ് മിസ്അണ്ടര്‍സ്റ്റുഡ് പ്രൈം മിനിസ്റ്റര്‍' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മസ്ജിദ് നിലനിർത്തുകയും ക്ഷേത്രം പണിയുകയും വേണം എന്നായിരുന്നു രാജീവിന്റെ ഉളളില്‍. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി എത്തിയ നിലപാടിലേക്ക് രാജീവ് നേരത്തെ തന്നെ എത്തിയിരുന്നു. 1986-ല്‍ ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്ലീങ്ങളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല'- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആ തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അരുണ്‍ നെഹ്‌റുവാണ്. ലഖ്‌നൗവില്‍ പഠിച്ച ആളായതിനാല്‍ പ്രാദേശിക പ്രശ്‌നം മാത്രമായിരുന്ന അത് അയാളുടെ മനസിലുണ്ടായിരുന്നു. പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ച് അരുണ്‍ വീര്‍ ബഹദൂര്‍ സിംഗിനെ യുപി മുഖ്യമന്ത്രിയാക്കി. വീര്‍ ബഹദൂര്‍ ആദ്യം ചെയ്തത് അയോധ്യയില്‍ പോയി വിഎച്ച്പി നേതാവ് ദേവകി നന്ദന്‍ അഗര്‍വാളിനെ കാണുകയായിരുന്നു. അഗര്‍വാളിന്റെ നിവേദനത്തിന്റെ പേരിലാണ് പൂട്ട് തുറന്നത്. പൂട്ട് തുറന്നപ്പോള്‍ മനപ്പൂര്‍വ്വം ഹിന്ദു സന്യാസികള്‍ അകത്തേക്ക് കയറി. രാജീവിന് ഇതൊന്നും അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം സമ്മതിക്കില്ലെന്ന് ഉറപ്പുളളതിനാല്‍ എല്ലാം രാജീവില്‍ നിന്ന് മറച്ചുവെച്ചു'- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
ജനതാദള്‍ നേതാവും കോളമിസ്റ്റുമായിരുന്ന അരുണ്‍ നെഹ്‌റു കോണ്‍ഗ്രസ് ടിക്കറ്റില്‍ റായ് ബറേലിയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.