കൊച്ചി: ഗവൺമെന്റ് പ്ലീഡർമാരിൽ നിന്ന് ലിംഗവിവേചനവും അധിക്ഷേപവും നേരിടുന്നതായി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക പത്മ ലക്ഷ്മി. വളരെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്ന വ്യക്തികളിൽ നിന്നാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്തിരിക്കുന്ന വ്യക്തികളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അധിക്ഷേപങ്ങളാണ് തനിക്ക് നേരെ ഉണ്ടായതെന്നും അഡ്വ. പത്മലക്ഷ്മി 'ദ ക്യുവി'ന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് ഗവൺമെന്റ് പ്ളീഡർമാർക്കെതിരെ നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞാന്‍ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽഡിഎഫിന്റെ തെമ്മാടിത്തരമാണെന്നാണ് ഒരു സീനിയർ അഭിഭാഷകൻ പറഞ്ഞത്. എന്നെപോലെയുള്ളവർക്ക് സെക്സ് വർക്കാണ് അനുയോജ്യം എന്നും ഈ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നും പറയുന്നവരുണ്ട്. ഒരു കേസിനെ പറ്റിയുള്ള സംശയം ചോദിക്കാൻ ചെന്നപ്പോള്‍ ഗവണ്മെന്റ് പ്ളീഡര്‍ എന്നെ 'ഒൻപതിന്റെ' കേസെന്നു പറഞ്ഞാണ് അധിക്ഷേപിച്ചത്. എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് പുറത്താക്കി' - പത്മലക്ഷ്മി പറഞ്ഞു.
സ്വന്തമായി ഒരു ഓഫീസ് തുറന്നപ്പോള്‍ താനൊരു മുറിവൈദ്യൻ ആണെന്നും തനിക്ക് ഗുരുത്വം ഇല്ല എന്ന തരത്തിലും പറഞ്ഞ മറ്റൊരു ഗവൺമെന്റ് പ്ലീഡർ തന്റെ കരിയർ ഇല്ലാതാക്കും വിധത്തിൽ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ ഇടുകയാണെന്നും പത്മലക്ഷ്മി വ്യക്തമാക്കി.