തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പൂര്‍ണ്ണ പിന്തുണ കോണ്‍ഗ്രസിന്- വൈഎസ്ആര്‍ടിപി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വൈഎസ്ആര്‍ടിപി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അഴിമതി നിറഞ്ഞ ബിആര്‍എസിന്റെ ജനവിരുദ്ധ ഭരണം അവസാനിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വൈഎസ്ആര്‍ടിപി അധ്യക്ഷ വൈ എസ് ശര്‍മിള പറഞ്ഞു. തെലങ്കാനയില്‍ മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം. നേരത്തെ സംസ്ഥാനത്തെ 119 സീറ്റുകളിലും വൈഎസ്ആര്‍ടിപി മത്സരിക്കുമെന്നും വൈഎസ് ശര്‍മിള രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

'ചന്ദ്രശേഖര്‍ റാവുവിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പാര്‍ട്ടി ചെയ്യുന്ന ത്യാഗമാണിത്. കോണ്‍ഗ്രസിനിപ്പോള്‍ തെലങ്കാനയില്‍ വ്യക്തമായ ഒരു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ മത്സരിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിച്ചുപോകാനും സാധ്യതയുണ്ട്. അതിനാല്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ കോണ്‍ഗ്രസിന് നല്‍കുന്നു'- വൈ എസ് ശര്‍മിള പറഞ്ഞു. 

അവിഭക്ത ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് തന്റെ പിതാവായിരുന്നെന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ വലിയ മാറ്റമുണ്ടാക്കിയെന്നും ശര്‍മിള പറഞ്ഞു. തെലങ്കാനയിലും അതിന്റെ ഫലമുണ്ടാകുന്നത് തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിക്കുകയും ചന്ദ്രശേഖര റാവു വീണ്ടും അധികാരത്തിലെത്തുകയും ചെയ്താല്‍ ചരിത്രം തനിക്ക് മാപ്പുനല്‍കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാവും അവിഭക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളാണ് വൈ എസ് ശര്‍മിള. 2021 ജൂലൈ എട്ടിന് വൈഎസ്ആറിന്റെ ജന്മദിനത്തിലാണ് ശര്‍മിള വൈഎസ്ആര്‍ടിപി പ്രഖ്യാപിച്ചത്. സഹോദരന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുമായുളള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടി രൂപീകരിച്ചതിനുപിന്നാലെ തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള സന്നദ്ധത അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ശര്‍മിള ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്നതിനോടായിരുന്നു ഹൈക്കമാന്‍ഡിനും പിസിസി നേതൃത്വത്തിനും താല്‍പ്പര്യം. ഇതോടെയാണ് ലയന സാധ്യത അടഞ്ഞത്. നവംബര്‍ മുപ്പതിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More