ഡല്‍ഹി: താന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. താന്‍ സോണിയാ ഗാന്ധിയെ കണ്ടെന്ന വാർത്ത അടിസ്ഥാനരഹിതവും സത്യത്തിന്റെ ഒരു കണിക പോലുമില്ലാത്ത അഭ്യൂഹവുമാണെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ ഭാരതീയ ജനതാ പാര്‍ട്ടിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയോടും പ്രതിജ്ഞാബദ്ധനാണെന്നും ഒരിക്കലും ഒരു തിരിച്ചുപോക്കുണ്ടാവില്ലെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിജെപിയോട് പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന കാര്യം ഞാന്‍ എന്നേ മനസില്‍ ഉറപ്പിച്ചതാണ്. ഒരിക്കലും ഒരു തിരിച്ചുപോക്കുണ്ടാവില്ല. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ മാറ്റമില്ലെന്നതാണ് എന്റെ പോളിസി'- അമരീന്ദര്‍ സിംഗ് പറഞ്ഞു. 2021 ഒക്ടോബറിലാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് (PLC) എന്ന് പേരിട്ട പാര്‍ട്ടി പിന്നീട് ബിജെപിയില്‍ ലയിക്കുകയായിരുന്നു. 2022-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.