ഉമ്മന്‍ചാണ്ടി ചെയ്ത സഹായത്തെക്കുറിച്ച് സംസാരിച്ചു; മൃഗാശുപത്രി ജീവനക്കാരിയെ പുറത്താക്കിയതായി പരാതി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തനിക്കും കുടുംബത്തിനുംവേണ്ടി ചെയ്തു തന്ന സഹായങ്ങളെക്കുറിച്ച് സംസാരിച്ചതിന് ജീവനക്കാരിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി പരാതി. പുതുപ്പളളി കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ പിഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. 11 വര്‍ഷമായി മൃഗാശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ഇവര്‍. പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് ജോലിയില്‍നിന്ന് പുറത്താക്കാന്‍ കാരണമെന്നാണ് സതിയമ്മ ആരോപിക്കുന്നത്. 

കഴിഞ്ഞ ദിവസം പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. അപ്പോള്‍ തന്റെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്‌തെന്നും മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തിരുന്നെന്നും സതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയോടുളള നന്ദിസൂചകമായി താന്‍ ചാണ്ടി ഉമ്മന് ഇത്തവണ വോട്ടുചെയ്യുമെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച്ച മാധ്യമങ്ങള്‍ ഇത് സംപ്രേക്ഷണം ചെയ്തു. തിങ്കളാഴ്ച്ച ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞെന്നും തന്നെ ഒഴിവാക്കാന്‍ മുകളില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന സൂചനയോടെയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യം പറഞ്ഞതെന്നും സതിയമ്മ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. 'ഉമ്മന്‍ചാണ്ടി തനിക്കുവേണ്ടി ചെയ്തുതന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ അവരെ ജോലിയില്‍നിന്ന് പുറത്താക്കുകയാണെങ്കില്‍ രാജ്യത്ത് സ്വാതന്ത്ര്യമില്ല എന്നല്ലേ അര്‍ത്ഥം? തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ തങ്ങളുടെ അധികാര പരിധിക്കുളളില്‍ ആണെങ്കില്‍ ദ്രോഹിക്കുകയാണ്. നിങ്ങള്‍ സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ നിങ്ങള്‍ക്കും ഈ ഗതി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അവര്‍. ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ഒരു സ്ത്രീയുടെ ജോലിലും നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ചുതകര്‍ത്തു. രാഷ്ട്രീയത്തിനപ്പുറം മകനെന്ന നിലയില്‍ പറയുകയാണ്. ഇനിയെങ്കിലും ഉമ്മന്‍ചാണ്ടിയെ വെറുതെ വിടണം'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 11 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More