പേരിന്‍റെ അടിസ്ഥാനത്തില്‍ ആരെയും അപമാനിക്കുന്നത് പാര്‍ട്ടി നയമല്ല; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്‍

കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ വംശീയ പ്രസ്ഥാവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പേരിന്‍റെ അടിസ്ഥാനത്തില്‍ ആരെയും അപമാനിക്കുന്നത് സിപിഎമ്മിന്‍റെ നയമല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടറെ ലാദന്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും ഇക്കാര്യം താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എറണാകുളത്ത് സംസാരിക്കുമ്പോഴാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ എന്നാണ് എം വി ജയരാജന്‍ ചോദിച്ചത്. ലഹരിമാഫിയയെക്കുറിച്ചുളള നൗഫലിന്റെ റിപ്പോര്‍ട്ടാണ് വിവാദമായത്. കണ്ണൂരില്‍ ഏഷ്യാനെറ്റിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം വി ജയരാജന്റെ പരാമര്‍ശം.'ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുളളു. നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ? ബിന്‍ എന്നതിന്റെ കൂടെ ചേര്‍ക്കുന്ന പേര് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നതാണ് ബിന്‍ കൂടെ ചേര്‍ക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിനുപോലും ഉള്‍ക്കൊള്ളാനാകുമോ ഈ നടപടി. നേരൊടെ നിര്‍ഭയമായിട്ടല്ല, നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദനല്ല, യൂസഫ് മാധ്യപ്രവര്‍ത്തനം നടത്തിയത്'- എംവി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എം വി ജയരാജന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. എത്ര നികൃഷ്ടമായ രീതിയിലാണ് ഈ സിപിഎം നേതാവ് തന്റെയുളളിലുളള വെറുപ്പ് ഛര്‍ദ്ദിച്ചുവയ്ക്കുന്നതെന്നും ഒരു മുസ്ലീം പേരുകേട്ടാല്‍ ഉടന്‍ കൊടുംഭീകരവാദിയായ ഒസാമാ ബിന്‍ ലാദനോടാണ് താരതമ്യം ചെയ്യേണ്ടതെന്നാണ് സിപിഎം നേതാവ് കരുതുന്നതെങ്കില്‍ അതൊട്ടും നിസാരമല്ലെന്നും വി ടി ബല്‍റാം പറഞ്ഞു. ഇത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്കുനേരെയുളള വിമര്‍ശനമല്ലെന്നും പച്ചയായ ഇസ്ലാമോഫോബിയയും വംശവെറിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More