പത്തുവര്‍ഷത്തിനുളളില്‍ പികെ ഫിറോസ് ആഭ്യന്തര മന്ത്രിയാകും- ഹരീഷ് പേരടി

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫിറോസിന് പിന്തുണ പ്രഖ്യാപിച്ചത്. പത്തുവര്‍ഷത്തിനുളളില്‍ പികെ ഫിറോസ് ആഭ്യന്തര മന്ത്രിയാകുമെന്ന് ഹരീഷ് പേരടി പറഞ്ഞു. 'എഴുതി വച്ചോളു... പത്ത് വര്‍ഷത്തിനുളളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുളള ആളുടെ ഫോട്ടോയാണിത്. പേര് പി കെ ഫിറോസ്. ഫിറോസിന് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍' -എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

പി കെ ഫിറോസിന്റെ അറസ്റ്റിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ജാമ്യം നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും  പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ജനകീയ സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ സമാധാനപരമായി കൈകാര്യം ചെയ്യാനാണ് ഫിറോസ് ശ്രമിച്ചത്. അറസ്റ്റില്‍ പതറില്ല. അറസ്റ്റ് പുത്തരിയുമല്ല. വിഷയത്തെ നിയമപരമായി നേരിടും'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി കെ ഫിറോസിനെ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി തീക്കളിയാണ് എന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. ന്യായമായ ആവശ്യങ്ങള്‍ക്കായി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. കളളക്കേസെടുത്ത് മുപ്പതോളം പ്രവര്‍ത്തകരെ ജയിലിലടച്ചു. എന്നിട്ടും കലിതീരാതെയാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനുളള അവകാശം പോലും നിഷേധിക്കുന്ന കാട്ടാള ഭരണമാണ് കേരളത്തില്‍ നടക്കുന്നത്- പി എം എ സലാം പറഞ്ഞു.

പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റിനെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമുയരുമെന്നും യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് അക്രമാസക്തമായതോടെ  പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധിപേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നിലവില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 21 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More