കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡ്. അഴീക്കോട് സൌത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഒരു കമ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുണ്ടായിരിക്കണം. ഒന്ന് വര്‍ഗ ശത്രുവിനുനേരെയും രണ്ട് പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെ'യുമെന്നാണ് ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഈ ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍ ഡി എഫ് കണ്‍വീനര്‍ എ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ പി ജയരാജനെ പിന്തുണച്ച് കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.