വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം പുനരാരംഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം അവസാനിപ്പിച്ചതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതോടെ പ്രദേശത്ത് നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി രാത്രിയും പകലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ ഇരുപത് ലോഡ് സാമഗ്രികളാണ് വിഴിഞ്ഞത്തേക്ക് എത്തിച്ചത്. പുലിമുട്ട് നിര്‍മ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടണ്‍ കല്ലാണ് നിക്ഷേപിക്കുക. 

2.9 കിലോമീറ്റര്‍ ദൂമാണ് ആകെ പുലിമുട്ട് വേണ്ടത്. അതില്‍ 1.4 കിലോമീറ്ററില്‍ പുലിമുട്ട് നിര്‍മ്മിച്ചുകഴിഞ്ഞു. ബെര്‍ത്ത് നിര്‍മ്മാണത്തിനുളള പൈലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഇനി ആകെ വേണ്ട 1.7 കിലോമീറ്റര്‍ അപ്രോച്ച് റോഡില്‍ 600 മീറ്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം സമരസമിതിയും നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുപിന്നാലെയാണ് 138 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിക്കാന്‍ ധാരണയായത്. ഒന്നര വര്‍ഷത്തിനകം ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും, രണ്ടുമാസത്തെ വാടക മുന്‍കൂര്‍ നല്‍കും തുടങ്ങിയ ഉറപ്പുകളാണ്  നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More