ഡല്‍ഹി: ന്യൂസിലാൻഡിനെതിരായ മൂന്നാം മത്സരത്തിലും സഞ്ജു സാംസനെ മാറ്റിനിര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും റിഷഭ് പന്ത് മോശം പ്രകടനം കാഴ്ചവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് സഞ്ജുവിന് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്. ഏകദിന-ട്വന്റി മത്സരങ്ങളിൽ പന്തിന് ബ്രേക്ക് വേണം. ഒരിക്കൽ കൂടി സഞ്ജു സാംസണ് അവസരം നഷ്ടമായിരിക്കുകയാണ്. സഞ്ജു സാംസണ് കഴിവ് തെളിയിക്കാന്‍ അടുത്ത ഐ പി എല്‍ വരെ കാത്തിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
ഏകദിനത്തില്‍ മികച്ച ശരാശരിയുള്ള സഞ്ജു സാംസനെ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ 11 ഇന്നിങ്സില്‍ പത്തിലും പരാജയപ്പെട്ട ഋഷഭ് പന്തിനെ വീണ്ടും പരിഗണിക്കുന്നത് എന്തിനാണെന്നും തരൂര്‍ ചോദിച്ചു. നേരത്തെ നാലാം നമ്പറില്‍ പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യൻ പരിശീലകൻ വി.വി.എസ് ലക്ഷ്മൺ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പന്ത് മികച്ച താരമാണെന്നും കളിയില്‍ ഫോം ഇല്ലെന്നും വി വി എസ് ലക്ഷമണന്‍റെ ട്വീറ്റിന് തരൂര്‍ മറുപടി നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക