ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനി, ഇനി ഞാനതില്‍ കയറില്ല- ഇ പി ജയരാജന്‍

കണ്ണൂര്‍: മൂന്നാഴ്ച്ചത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. താന്‍ ഇനിയൊരിക്കലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറുകയില്ലെന്നും ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നതുകേട്ട് വിധിക്കുന്ന ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നും അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'വിലക്ക് മൂന്നാഴ്ച്ചയല്ലേ? ഞാനീ കമ്പനിയുടെ വിമാനത്തില്‍ കയറില്ല ഇനി. മാന്യന്മാരായ വേറേ പല വിമാനക്കമ്പനികളുമുണ്ട്. എനിക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ ഞാന്‍ ഇനി ആ വിമാനങ്ങളിലേ പോകൂ. ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തിലിനി ഞാന്‍ കയറില്ല. ഇങ്ങനൊരു വൃത്തികെട്ട കമ്പനി. അവരുടെ വിമാന സര്‍വീസുകള്‍ അപകടത്തിലാണെന്ന് പലസ്ഥലത്തും വാര്‍ത്തകള്‍ വരുന്നുണ്ട്. അതുകൊണ്ട് ആ കമ്പനി ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇന്ന് പതിനൊന്നരയ്ക്ക് എനിക്കും ഭാര്യക്കുമായി ടിക്കറ്റെടുത്തിരുന്നു. അതൊക്കെ ഞാന്‍ റദ്ദാക്കി. നിങ്ങടെ ടിക്കറ്റുംവേണ്ട വിമാനവും വേണ്ട. 8000 രൂപയാണ് ടിക്കറ്റ് വില. അത് തിരിച്ചുതരാന്‍ പറഞ്ഞു. ഇനി അതില്‍ യാത്ര ചെയ്യില്ല. എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല അതില്‍ യാത്ര ചെയ്തില്ലെങ്കില്‍. 18 ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പറയുന്നതുകേട്ട് വിധിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ ആ കമ്പനി എന്റെ അഭിപ്രായത്തില്‍ നിലവാരമില്ലാത്ത കമ്പനിയാണ്. കമ്പനി എന്നെ പ്രശംസിച്ചിട്ട് എനിക്ക് അവാര്‍ഡ് തരികയാണ് വേണ്ടത്. അവര്‍ക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനുളള സാഹചര്യം സൃഷ്ടിച്ചതിന്.'-ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കയ്യേറ്റം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തെ യാത്രാവിലക്കും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കുളള വിമാന യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും ഇ പി ജയരാജന്‍ അവരെ തളളിവീഴ്ത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും സുനിത് നാരായണനുമെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രിയും പൊലീസും തളളുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More