ചിന്തന്‍ ശിബിരത്തിനിടയിലെ പീഡനം; പരാതി സംഘടനക്കുള്ളില്‍ തീര്‍ക്കില്ല - വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് ലൈംഗീക അതിക്രമം നേരിടേണ്ടിവന്നു എന്ന് ഏതെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ സംഘടനക്കുള്ളില്‍ വെച്ച് പരാതി തീര്‍പ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതി പൊലീസിന് കൈമാറുമെന്നും ഇതുവരെ പാര്‍ട്ടി നേതൃത്വത്തിന് പീഡനവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്തില്‍ വസ്തുതയുണ്ടൊയെന്ന് പരിശോധിക്കും. ഈ വിഷയത്തെക്കുറിച്ച് അറിയാന്‍ ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാലക്കാട്‌ നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് പ്രതിനിധിയായ പെണ്‍കുട്ടിയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദളിത്‌ വിഭാഗത്തില്‍ നിന്നും വരുന്നതിനാല്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അതില്‍ ഒന്നാണ് ലൈംഗീക അതിക്രമമെന്നും കത്തില്‍ പറയുന്നു. പരാതി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വത്തിന്‍റെ ശുപാർശ അനുസരിച്ച് വിവേകിനെ സംഘടനയുടെ  പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ചിന്തന്‍ ശിബരത്തില്‍ വെച്ച് ലൈംഗീക അതിക്രമം നേരിടേണ്ടിവന്നു എന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. കുറ്റക്കാരനാണെങ്കില്‍ ആരെയും രക്ഷിക്കില്ലെന്നും സിപിഎം നടപ്പാക്കുന്നത് പോലെ പാര്‍ട്ടി കോടതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ തീര്‍പ്പാക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Political Desk 7 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More