ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം; നടന്‍ രവീന്ദ്രന്‍റെ സമരത്തിന് പിന്തുണയുമായി ഉമാ തോമസ്‌

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ രവീന്ദ്രന്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ്‌. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉമാ തോമസ്‌ പറഞ്ഞു. 'ഇരയോടൊപ്പമാണ് നില്‍ക്കേണ്ടത്. പി ടി ഉണ്ടായിരുന്നെങ്കില്‍ നടിക്കൊപ്പമാണ് നില്‍ക്കുക. കാരണം ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ചിട്ടുള്ള സമര്‍ദ്ദം കണ്ടിട്ടുണ്ട്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ മാറ്റിയതുതന്നെ പ്രതിയെ രക്ഷിക്കാനുള്ള നീക്കമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് ഉമാ തോമസ്‌ കൂട്ടിച്ചേര്‍ത്തു 

നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന പി ടി തോമസ്‌ നടത്തിയ ഇടപെടല്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് അതിജീവിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസിന് വഴിത്തിരിവുണ്ടായതും തനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും പി ടി തോമസാണ്. തനിക്ക് അക്രമം നേരിട്ടതറിഞ്ഞ് ഓടിയെത്തിവരില്‍ ഒരാളായിരുന്നു അദ്ദേഹം. പി ടി തോമസ്‌ നല്‍കിയ പിന്തുണയാണ് ആദ്യ ദിനങ്ങളില്‍ തനിക്ക് ആത്മ വിശ്വാസം നല്‍കിയത്. സത്യം ജയിക്കുമെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം തന്നോട് പറയുമായിരുന്നു. എല്ലാ പിന്തുണയും നല്‍കുമെന്നും കുറ്റവാളി എത്ര വലിയവനാണെങ്കിലും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെന്നും നടി പറഞ്ഞിരുന്നു. പി ടി തോമസിന്റെ സുഹൃത്തുക്കളാണ് ഉപവാസ സമരത്തിന് നേതൃത്വം നല്‍കുന്നത്. എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഏകദിന ഉപവാസ സമരം നടക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന് മേല്‍ നോട്ടം വഹിച്ച ഐ ജി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ല്യൂ സി സി അടക്കമുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു.  കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയത്. ദിലീപിന്‍റെ അഭിഭാഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്ന് ഊഹിക്കാന്‍ അകില്ലെന്നും എസ് ശ്രീജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More