ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ ഭിന്നത; ഉപാധ്യക്ഷന്‍ ആം ആദ്മിയില്‍; തുറന്നടിച്ച് ഹര്‍ദ്ദിക് പട്ടേല്‍

അഹമദാബാദ്: ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധിയില്‍. അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും പാര്‍ട്ടി ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.

ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ഇന്ദ്രനീല്‍ രാജ്ഗുരുവാണ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സിന് ബിജെപിക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന വാദം ഉയര്‍ത്തിയാണ് ഇന്ദ്രനീല്‍ രാജ്ഗുരു പാര്‍ട്ടിവിട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നില്‍ വലിയ മതിപ്പുളവാക്കിയതായും ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ദ്രനീല്‍ രാജ്ഗുരു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്ത് കോണ്‍ഗ്രസിലെ അതിസമ്പന്നനായ നേതാവായ ഇന്ദ്രനീല്‍ ഏറ്റവും ധനാഢൃനായ എം എല്‍ എ കൂടിയായിരുന്നു. രാജ്കോട്ടിലെ പ്രാദേശിക നേതാക്കളും കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരും ഇദ്ദേഹത്തോടൊപ്പം പാര്‍ട്ടിവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയില്‍ ചേരുമെന്നാണ് ആം ആദ്മിയുടെ കണക്കുകൂട്ടല്‍.

ഇതിനിടെ കഴിഞ്ഞ ദിവസം പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദ്ദിക് പട്ടേല്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്തെത്തിയത്. ഗുജറാത്ത് പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ തന്നെ പാര്‍ട്ടി പലകാര്യങ്ങളും അറിയിക്കുന്നില്ല. യോഗങ്ങള്‍ക്ക് വിളിക്കുന്നില്ല. പട്ടേല്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ അവസരമൊരുക്കിയത്. നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ കൊണ്ടുവരണം എന്ന് നേതൃത്വം നിരന്തരം പറയുന്നുണ്ടെങ്കിലും ആ ദിശയില്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയിലുള്ള പട്ടേലിനെത്തന്നെ അവര്‍ നേരാംവണ്ണം ഉപോയോഗിക്കുന്നില്ല. പാര്‍ട്ടിയില്‍ പുനസംഘടന നടത്തിയപ്പോള്‍ തന്നെ ആരും ബന്ധപ്പെട്ടില്ല. 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ തന്നോട് ചോദിച്ചില്ല- ഹര്‍ദ്ദിക് പട്ടേല്‍ കുറ്റപ്പെടുത്തി. ഇതിനിടെ ഹര്‍ദ്ദിക് പട്ടേലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More