ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും വര്‍ഗീയത പറഞ്ഞാണ് വോട്ടുചോദിക്കുന്നതെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. യഥാര്‍ത്ഥ മത്സരം ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണെന്നും ജനങ്ങളുടെ വോട്ടാണ് യുപി ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
'യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും എസ് പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ എന്തിനുവേണ്ടി നിലകൊളളുന്നവരാണ് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു. അഖിലേഷ് യാദവ് തൊഴിലിനെക്കുറിച്ചും വികസനത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമെല്ലാം സംസാരിച്ചപ്പോള്‍ യോഗിയും മോദിയും വര്‍ഗീയ വിഷയങ്ങളെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ വോട്ടാണ് യുപി ആര്‍ക്കൊപ്പം പോകണമെന്ന് തീരുമാനിക്കുന്നത്'-പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇന്ന് 54 നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടുകോടി ആറ് ലക്ഷം വോട്ടര്‍മാരാണ് ഏഴാംഘട്ടത്തില്‍ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. 613 സ്ഥാനാര്‍ത്ഥികളാണ് അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. യുപിയില്‍ ഏഴാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാവും. മാര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം.