ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലതട്ടില്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എം പിമാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. പ്രതിപക്ഷനേതാവ് വിഡി സതീശനും മുന്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചപ്പോള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും, കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരണ വിഭാഗം മേധാവിയും എം പിയുമായ കെ മുരളീധരനും ശശി തരൂരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. 

വികസന കാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് പാര്‍ട്ടി നിലപാട്. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ശശി തരൂര്‍ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. പഠിച്ച് പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലെന്നും അദ്ദേഹം രാജ്യാന്തര മുഖമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശശി തരൂരിന് പിന്തുണയുമായി കെ മുരളീധരന്‍ എം പി യും രംഗത്തെത്തിയിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അതേ അവകാശം ശശി തരൂരിനുമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ലെന്നാണ് കെ മുരളീധരന്‍ ഇന്ന് രാവിലെ മധ്യമങ്ങളോട് പറഞ്ഞത്. 

അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിടാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. അച്ചടക്കം ശശി തരൂരിനും ബാധകമാണ്. അതറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കും എന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞത്. ശശി തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുളള ഗൂഢതന്ത്രമാണ്. കെ റെയില്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത പദ്ധതിയാണെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും അറിയാം. തരൂര്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ്. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണം എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 17 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More