നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട്. ജിഹാദിന്റെ രണ്ട് മുഖങ്ങള്‍ ചരിത്രം ആണോ, അദ്ദേഹത്തിന്റെ സങ്കല്പം ആണോ എന്ന് ഉറപ്പില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ടില്‍ പറഞ്ഞു. ചരിത്രമാണെങ്കില്‍ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കഴിവില്ലാത്ത ആളെല്ല ബിഷപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്പിന്‍റെ സംഭാഷണം സൗഹൃദ രീതിയില്‍ നിന്നും മാറി. അദ്ദേഹം ഒരു തര്‍ക്കയുദ്ധത്തിനാണ് തിരിതെളിച്ചത്. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി. സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോള്‍ തേലക്കാട്ട് ആരോപിച്ചു.
ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രാഷ്ട്രീയ സംവാദമാണ് കേരളത്തില്‍ നടക്കുന്നത്. ഭിഷപ്പ് പറയുന്നതുപോലുള്ള സംഭവം ഇല്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദം മറ്റൊരു 'സുവര്‍ണ്ണാവസരമായി' കണ്ടുകൊണ്ട് ബിജെപി മുതലെടുക്കാന്‍ നോക്കുന്നത് വലിയ ദ്രുവീകരണത്തിന് വഴിവയ്ക്കുമെന്ന് മറ്റു കൃസ്തീയ സഭാ മേലധ്യക്ഷ്നമാരും മുന്നറിയിപ്പ് നല്‍കിയിരുന്നു.