ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശന്‍റെ വെളിപ്പെടുത്തല്‍.
രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് തനിക്ക് അനുഭവമുണ്ട്. പലരും എന്നെ കരുവാക്കി വോട്ടുകള്‍ നേടാന്‍ ശ്രമിച്ചു. പല നേതാക്കളുടെ അടുത്ത് നിന്നും തനിക്ക് മോശം അനുഭവമാണുണ്ടായിട്ടുള്ളത്. രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ജയിലില്‍ അടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്കെതിരെ മോശമായി സംസാരിച്ച് മറ്റ് സമുദായത്തിന്‍റെ വോട്ട് നേടാനുള്ള ശ്രമമാണ് സുധീരന്‍ നടത്തിയത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത് - വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2011 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാണമെന്നാവിശ്യപ്പെട്ട് ഒരാള്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഉമ്മന്‍ചാണ്ടി അയച്ചതാണോയെന്ന് അറിയില്ല. പക്ഷേ അദ്ദേഹം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിമുഖത്തില്‍ പറഞ്ഞു.