ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. പല കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റും, മൊബൈല്‍ സൗകര്യങ്ങളും ലഭ്യമല്ല. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തത് മൂലം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനാല്‍, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക