ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ യു പി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് അന്തരിച്ചു.

ലഖ്നൌ: ബിജെപിയുടെ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയുമായ കല്ല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ നാല് ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. രണ്ടുതവണ യുപി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് ഭരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി തകര്‍ക്കപ്പെട്ടയുടനെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ കല്ല്യാണ്‍ സിംഗ് സര്‍ക്കാരിനെ  പിരിച്ചുവിടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഡാലോചനാ കുറ്റംചുമത്തപ്പെട്ട കല്ല്യാണ്‍ സിംഗിനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കുറഞ്ഞ കാലയളവുകളിലാണ് കല്ല്യാണ്‍ സിംഗ് യുപി ഭരിച്ചത്. 1991 മുതല്‍ 92 വരെയും 1997 മുതല്‍ 99 വരെയും. ബിജെപിയില്‍ നിന്ന് നേരിട്ട അവഗണയെ തുടര്‍ന്ന് ഇടക്കാലത്ത് പാര്‍ട്ടിവിട്ട കല്ല്യാണ്‍ സിംഗ് ജന്‍ക്രാന്തി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കരിച്ചിരുന്നു. 5 വര്‍ഷത്തിനുശേഷം 2014 ലാണ് അദ്ദേഹം വീണ്ടും ബിജെപിയില്‍ തിരിച്ചെത്തിയത്. രാജസ്ഥാന്‍ ഗവര്‍ണ്ണാറായും കല്ല്യാണ്‍ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 18 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More