നിയമസഭയിലേക്ക് ഒരു മണ്ഡലത്തില്‍നിന്ന് രണ്ടുപേരെ തെരഞ്ഞെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതായത്, ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാമായിരുന്നു. വോട്ടര്‍മാരുടെ എണ്ണം ഒരുലക്ഷത്തില്‍ കൂടുതലുള്ള മണ്ഡലങ്ങളിലായിരുന്നു ഒരാള്‍ക്ക് രണ്ടു പേര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നത്. സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പട്ടിക ജാതിക്കാരനാകണം എന്നും നിര്‍ബന്ധം ഉണ്ടായിരുന്നു. കേരളത്തില്‍ 1951ലെ തിരു-കൊച്ചി, മദിരാശി സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മുതല്‍ കേരളപ്പിറവിക്കുശേഷം നടന്ന 57-ലെയും 60-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദ്വയാംഗ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു.
കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇരട്ട അംഗത്വ മണ്ഡലമായ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുനിന്നാണ് ജയിച്ചത്. ഇവിടെ നിന്ന് പട്ടികജാതിക്കാരനായി കല്ലാളനും ജയിച്ചു. 57-ലെ തെരഞ്ഞെടുപ്പില്‍ ഇരട്ട അംഗത്വ മണ്ഡലമായ പൊന്നാനിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തനായ നേതാവ് ഇമ്പിച്ചിബാവ മത്സരിച്ച് മൂന്നാം സ്ഥാനത്തായി എന്നതും കൌതുകമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവരണ സ്ഥാനാര്‍ഥിയായി കുഞ്ഞനെയും പൊതു സ്ഥാനാര്‍ഥിയായി ഇമ്പിച്ചിബാവയെയുമാണ് നിര്‍ത്തിയിരുന്നത്. പക്ഷേ, ജനം തെരഞ്ഞെടുത്തത് കോണ്‍ഗ്രസിലെ പട്ടികജാതിക്കാരനായ കുഞ്ഞമ്പുവിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പട്ടികജാതിക്കാരനായ കുഞ്ഞനെയുമായിരുന്നു. കോണ്‍ഗ്രസിലെ പൊതുസ്ഥാനാര്‍ഥിയായ രാമന്‍ മേനോന്‍ അഞ്ചാമനായി താഴുകയും ചെയ്തു.. ഹാ അതൊക്കെയൊരു കാലം....
എന്തായാലും 1961-ല്‍ ഡീലിമിറ്റേഷന്‍ ആക്റ്റ് നിലവില്‍ വന്നതോടെ ദ്വയാംഗ മണ്ഡലങ്ങള്‍ ഇല്ലാതായി.