ഇസ്രായേലില്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങള്‍

തെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ തെരുവിലിറങ്ങി ജനങ്ങളുടെ പ്രതിഷേധം. മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ദികളെ തിരിച്ചെത്തിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകളാണ് തെൽ അവീവിലെയും ജെറുസലേമിലെയും തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

തടവില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങി. ബന്ദികളുടെ മോചനം, തെരഞ്ഞെടുപ്പ് നേരത്തെയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനം തെരുവിലിറങ്ങിയത്. ബന്ദികളുടെ മോചനത്തിന് തടസം നില്‍ക്കുന്നത് നെതന്യാഹു ആണെന്നും അവർ ആരോപിച്ചു. ബന്ദികളെ വിട്ടു കിട്ടാനുള്ള കരാറിന് തടസം നില്‍ക്കുന്നവരോട് ജനങ്ങള്‍ പൊറുക്കില്ലെന്നും നെതന്യാഹുവിനെ പുറത്താക്കാന്‍ സെനറ്റ് അംഗങ്ങള്‍ ഒന്നിക്കണമെന്നും മന്ത്രിമാരോട് ബന്ദികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശനിയാഴ്ച രാത്രി നഗരത്തിലെ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഞായറാഴ്ച പുലർച്ചെ തെൽ അവീവിലെ പ്രതിഷേധത്തെ തുടര്‍ന്ന് 16 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വസതിക്ക് മുന്‍പില്‍ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. ഇന്നും ജെറുസലേമില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Contact the author

International Desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More