ലീഗ് പാര്‍ലമെന്ററി യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു
യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ചുപോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലില്‍ക്കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മാറുന്നുണ്ടെങ്കില്‍ അത് തുറന്നുപറയും. യുഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ ലീഗിന് ഒരായിരം കാരണങ്ങളുണ്ട്. എന്നാല്‍ മുന്നണി മാറാന്‍ ഒരു കാരണവുമില്ല.
യുഡിഎഫിന് മറ്റൊരു കാര്യവും ജനങ്ങളോട് പറയാനില്ലാത്തതുകൊണ്ടാണ് മരണത്തെ വോട്ടാക്കാന്‍ ശ്രമിക്കുന്നത്. മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല
കഴിഞ്ഞ ഏഴ് വര്‍ഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഇതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങള്‍ വിചാരണ ചെയ്യാനുളള അവസരം കൂടിയാണ് പുതുപ്പളളിക്കാര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇപി ജയരാജനെപ്പോലുളള ഒരാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിനും ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വന്നാല്‍ ഞങ്ങള്‍ അക്കാര്യം ആലോചിക്കും, തീരുമാനവും എടുക്കും
പോരാത്തതിന് ന്യായീകരിക്കുകയും വേണം. 2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം. കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
കെ.എം.ഷാജിക്കുണ്ടായ വിജയം ഒരു പൊതുപ്രവർത്തകന്റെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചു താഴ്ത്താൻ ശ്രമിച്ച സർക്കാരിനേറ്റ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു
രണ്ടാഴ്ച്ചയായി റിമാന്‍ഡിലായിരുന്ന പി കെ ഫിറോസിന് ഇന്നലെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പി കെ ഫിറോസ് നേരേ പോയത് യുഡിഎഫിന്റെ സത്യാഗ്രഹ സമര വേദിയിലേക്കാണ്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് കൊടും ക്രിമിനലുകൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് മാർക്സിസ്റ്റ് പാർട്ടിയെ കുടാതെ ബിജെപിക്കും ഗുണം ചെയ്യുന്നത്.
സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ നടപടികളില്‍ നിന്നും സര്‍ക്കാര്‍ താത്കാലികമായി പിന്‍വാങ്ങുന്നുവെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അപ്പയ്ക്ക് സുഖമില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ഭരത് ജോഡോ യാത്രയിലായിരുന്ന ഞാന്‍ വീട്ടിലേക്ക് പോയിരുന്നു. അവിടുന്ന് അപ്പയെ ആശുപത്രിയില്‍ കൊണ്ടുപോവുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. കാര്യമായ ബുദ്ധിമുട്ട് ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അപ്പയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്
ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിനിടെ പോക്‌സോ നിയമം സംബന്ധിച്ച മുനീറിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും ആൺകുട്ടിയും മുതിര്‍ന്ന പുരുഷനും തമ്മില്‍ ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നാണ് മുനീര്‍ ചോദിച്ചത്. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും മുനീര്‍ പറഞ്ഞിരുന്നു.
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്
എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ 4 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ജിതിന്‍റെ ജാമ്യാപേക്ഷ കോടതി സെപ്റ്റംബര്‍ 27- ന് പരിഗണിക്കും
ഭരണം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്ത 7 സീറ്റുകൾ. കേരളത്തെ ഇന്ത്യയുടെ ''കോവിഡ് ഹബ്ബ് " ആക്കി നാണംകെടുത്തിയ മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ പോലും
35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. അതേസമയം, യുഡിഎഫും മികച്ച വിജയമാണ് നേടിയത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളായിരുന്നു യുഡിഎഫ് മുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് പതിനാലായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.
ഇ ഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതില്‍ നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അന്വേഷണ ഏജന്‍സികളുടെ സ്വഭാവം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വിമാനത്തിലെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിമാനത്തിലില്ലെന്ന് പറയുക, പ്രതിഷേധിച്ചവര്‍ മദ്യപിച്ചിരുന്നു എന്ന് പറയുക, പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റിമാറ്റി പറയുന്ന ഇ പി ജയരാജന്‍ കോണ്‍ഗ്രസിനനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിവുളളയാളാണ്
പ്രധാനമന്ത്രിമാര്‍ക്കോ, രാഷ്ട്രപതിക്കോ, മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമോരു ആക്രമണം നടന്നതായി ആര്‍ക്കും അറിവില്ല. എന്നിട്ടും അതിക്രമം നടത്തിയവരെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് നേതൃത്വവും ഇവിടുത്തെ വലതുപക്ഷ മധ്യമങ്ങളും ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പ്രതീക്ഷിച്ചതിനെക്കാള്‍ 5000 വോട്ടിന്‍റെ കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ സിപിഎം സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍
തെരഞ്ഞെടുപ്പില്‍ വികസനം മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരു മുന്നണികളും ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ജോ ജോസഫിന്‍റെ വ്യാജ വീഡിയോക്കെതിരെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്തെത്തിയതും കേസില്‍ അറസ്റ്റിലായതെല്ലാം പാര്‍ട്ടി അനുഭാവികളായതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു.
കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് എം ബി മുരളീധരൻ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും ആളുകളെ കണ്ടെത്തണമെന്നും ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക് 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനിജന്‍റെ പോസ്റ്റ് വിവേകശൂന്യമായെന്ന് എല്‍ഡിഎഫ് ക്യാബുകളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃക്കാക്കരയിൽ ട്വൻറി 20 യുടെ വോട്ട് ഉറപ്പാക്കാൻ ഇടതു നേതാക്കൾ ഒരുവശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. . ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന
ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ലെങ്കിലും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. കാര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവും ചിന്താശേഷിയും വോട്ടര്‍മാര്‍ക്ക് ഉണ്ട്
കഴിഞ്ഞ ദിവസമാണ് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചത്. കിഴക്കമ്പലത്തെ ജനസംഗമ വേദിയിലാണ് 'ജനക്ഷേമ സഖ്യം' എന്ന പുതിയ മുന്നണി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന്
നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും
കെ വി തോമസ് തന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുമെന്നും അദ്ദേഹം സഹകരിക്കുമെന്നുമാണ് ഉമ തോമസ് ആദ്യം പറഞ്ഞിരുന്നത്. മുന്‍ എം എല്‍ എ പി ടി തോമസുമായി അടുത്ത ബന്ധമുള്ളയാളാണ് കെ വി തോമസെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ഉമ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ വി തോമസിന് ഏത് മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തിക്കാമെന്നും വ്യക്തിയല്ല രാഷ്ട്രീയത്തിനാണ് പ്രധാന്യമെന്നും ഉമ തോമസ് ഇന്ന് മധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഇത്തവണ സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി പി. രാജീവാണ് ഇത്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജോ ജോസഫിനോട് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇടത് അനുകൂല നിലപാടാണ് കെ വി തോമസ് സ്വീകരിച്ചത്. വികസനത്തിനോപ്പമാണ് നില്‍ക്കേണ്ടതെന്ന് പറഞ്ഞ കെ വി തോമസ് യു ഡി എഫ് ശ്രമിക്കുന്നത് വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയമാണെന്നും തുറന്നടിച്ചിരുന്നു. ഉമ തോമസ് തന്‍റെ സഹോദരിയെപ്പോലെയാണ്. പി.ടി തന്‍റെ കുടുംബാംഗമാണ്,
പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻ കോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന
ഉമാ തോമസിന്‍റെ സ്ഥാനര്‍ത്തി നിര്‍ണയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും രംഗത്തെത്തിയിരുന്നു. ഉമാ തോമസെന്ന വ്യക്തിയോട് താത്പര്യക്കുറവില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം. അതേസമയം, യുഡിഎഫ് ജില്ലാ
യുഡിഎഫ് എംപിമാര്‍ നടത്തുന്നത് പരിഹാസ്യമായ സമരമാണ്. കേരളത്തിലെ ജനങ്ങള്‍ക്കെതിരാണ് യുഡിഎഫ് എംപിമാര്‍ എന്ന സന്ദേശമാണ് അവര്‍ സമരം ചെയ്യുന്നതിലൂടെ നല്‍കുന്നത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയില്ലാത്ത ഒറ്റപ്പെട്ട സമരം മാത്രമാണ് യുഡിഎഫിന്റേത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്‍റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന്‍ ഒരുങ്ങുകയാണ് കെ പി സി സി.
തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെക്കുറിച്ച് പരാമര്‍ശം നടത്തി വിവാദത്തിലാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരള സമൂഹത്തിന് യോജിച്ചതല്ല. അത് ഒഴിവാക്കപ്പെടെണ്ടതാണ്. അനാവിശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് നിരാശാജനകമാണെന്നും സാമ്പത്തികനില മെച്ചപ്പെട്ടെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. അത് അംഗീകരിക്കാത്തത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സമസ്തയുടെയും എ പി വിഭാഗത്തിന്റെയും നിരുപാധികമായ ലയനമല്ല ലേഖനം മുന്നോട്ടുവെയ്ക്കുന്നത്. പകരം സമുദായ ശരീരത്തെ അപഭ്രംശങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഐക്യപ്പെട്ടുള്ള മുന്നോട്ടുപോക്കാണ്. പരസ്പര വൈരുദ്ധ്യങ്ങള്‍ക്കിടയിലും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള
രോഗവ്യാപനം കൂടുതലാണ്. രോഗികള്‍ക്ക് ചികിത്സയൊ മുരുന്നോ ലഭിക്കുന്നില്ല. അതുകൊണ്ട് രോഗികള്‍ വീടുകളില്‍തന്നെ താങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇക്കാരണംകൊണ്ടാണ് കുടുംബത്തിലാകെ കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. ടി പി ആര്‍ നിരക്ക് കുതിച്ചുയരുകയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
വിതുര, പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികള്‍ ആണ് ആത്മഹത്യ ചെയ്തത്. മരിച്ച പെണ്‍കുട്ടികള്‍ക്കെല്ലാം 18 വയസില്‍ താഴെയാണ് പ്രായം. രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
'പാളിയത് പാരഡിയിലോ പാൽ സൊസൈറ്റിയിലോ? കായംകുളത്ത് വിശ്വാസത്തിലും കൈപൊള്ളി സിപിഎം'- എന്ന് തലക്കെട്ടോടെയായിരുന്നു മനോരമയുടെ വാര്‍ത്താ സൈറ്റില്‍ ആരിത ബാബു വിജയിച്ചതായി വാര്‍ത്ത വന്നത്. യു പ്രതിഭ രണ്ടാമതും ജയിച്ച് നില്‍ക്കുമ്പോഴായിരുന്നു ഇങ്ങനെയൊരു വാർത്ത എന്നതാണ് ശ്രദ്ധേയം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് ഉന്നതതലയോഗത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം പറയണം. യു.ഡി.എഫ് മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയിലും മുഖ്യമന്ത്രി പ്രതികരിക്കവണം.
കേസില്‍ ഇവരെ പ്രതി ചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കോടതി വിളിച്ചുവരുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.
കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്‍കിയ നിവേദനത്തില്‍
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ല.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
മുസ്ലിം സമുദായത്തെ അപരവൽക്കരിച്ച്, മുസ്ലിം ലീഗിന് വർഗീയ പരിവേഷം നൽകികൊണ്ട് ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ കൂടെ നിർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.
കൊച്ചിയില്‍ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം മയക്കുമരുന്നു സംഘത്തിന്‍റെ അഴിഞ്ഞാട്ടത്തിന്‍റെ മറ്റൊരു ദുരന്ത ഫലമാണ്. കൊച്ചിയില്‍ ചൂതാട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നാണ്
കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.
കോണ്‍ഗ്രസില്‍ എല്ലാ നേതാക്കളും വാളെടുത്ത് ചാടിയാല്‍ വെളിച്ചപ്പാടാകാന്‍ സാധിക്കില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്‍പോട്ട് പോകും. പാര്‍ട്ടിയില്‍ ആരെയും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുടെ ഉപദേശവും, അവശ്യങ്ങളും പരിഗണിക്കുമെന്നും മുരളിധരന്‍ പറഞ്ഞു.
അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണ്. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകള്‍ സോഷ്യല്‍ മീഡിയയില്‍ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണ്.
തനിക്ക് ബന്ധമില്ലാത്ത വിഷയമായതിനാല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെ ഈ പ്രശ്നത്തിലേക്ക് ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘടനാ തീരുമാനത്തിനനുസരിച്ചാണ്. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം.
അക്കര ബാബു എന്ന കഥാപാത്രവും, അദ്ദേഹത്തിലൂടെ പറഞ്ഞു വെക്കുന്ന കഥയുമാണ് ഈ ചിത്രം. പ്രധാന ലൊക്കേഷന്‍ ഹരിപ്പാടാണ്. ഈ പ്രദേശത്ത് നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും, അതിനോട് അനുബന്ധിച്ച് അക്കര ബാബുവിലൂടെ ചില കാര്യങ്ങൾ പ്രക്ഷകനോട് വെളിപ്പെടുത്തുകയും ചിത്രം ചെയ്യുന്നു.
അതിനെ ‘തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അഭിമുഖീകരിക്കാന്‍ മുതിര്‍ന്നാല്‍ പ്രസ്ഥാനത്തിനെ തന്നേക്കാള്‍ സ്‌നേഹിക്കുന്ന അണികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതുന്നവര്‍ ആരായാലും അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ് എന്നതാണ് സത്യമെന്നും അദ്ദേഹം പറയുന്നു.
പരാജയം വരുന്നതോടുകൂടി ലോകം അവസാനിക്കുമെന്ന് ചിന്തിക്കുന്ന നേതാവല്ല താനെന്നും ശരിയായ വാദങ്ങള്‍ ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നിന്നാല്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും എകെ ആന്റണി പറഞ്ഞു.
പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം
അന്തരാഷ്ട്ര പി.ആര്‍ എജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് തുണ ആയില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആചാരങ്ങള്‍ക്ക് പുല്ലു വില നല്‍കിയ സര്‍ക്കാരിന്‍റെ കബളിപ്പിക്കല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതും യുഡിഎഫ്ന് സഹായകമായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോവുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
കോണ്‍ഗ്രസിനും, യുഡിഎഫിനും അനൂകുലമായി സര്‍വ്വേ നടത്തി തരാമെന്ന് പറഞ്ഞു ചില ഏജന്‍സികള്‍ സമീപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം സര്‍വ്വേകളില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ഇതി
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല.
യു ഡി എഫ് ഘടക കക്ഷികളില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്ന പാര്‍ട്ടിയായി ആര്‍ എസ് പി. സംസ്ഥാന സെക്രട്ടറി എ എ അസീസ് മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് വിവരം
15 സീറ്റുകള്‍ ആവശ്യപ്പെട്ട ജോസഫ് വിഭാഗം 12 സീറ്റുകളെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 9 സീറ്റുകള്‍ക്കപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ആറ് സീറ്റുകള്‍ അധികം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ഞാന്‍ സെയ്ന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. അതുകൊണ്ടുതന്നെ എന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ധര്‍മജന്‍ പറയുന്നത്.
കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.
ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസിനെപ്പോലെ മതരാഷ്ട്രവാദികള്‍ ആണെന്നും ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ക്ക് ആര്‍ എസ് എസിനെ എതിര്‍ക്കാനാവില്ലെന്നും സാംസ്കാരിക മന്തി എ കെ ബാലന്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ദൌത്യവുമായാണ് അന്വേഷണം തുടരുന്നത്. സര്‍ക്കാരിനെതിരെ മൊഴികള്‍ ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയപ്രതിരോധം തീര്‍ക്കുമെന്ന് എല്‍ഡിഎഫ്
മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ നിരവധി പ്രവർത്തകര്‍ രാജി വയ്ക്കുന്നതായി ജില്ലാ നേതൃത്വങ്ങളെ രേഖാമൂലം അറിയിച്ചു. മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരാണ് കൂടുതലായും രാജിവയ്ക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും തുടര്‍ന്ന് ആറുമാസം ജൊസഫ് വിഭാഗത്തിനും എന്നായിരുന്നു ധാരണ. എന്നാല്‍ ആ ധാരണ പാലിക്കാന്‍ തയാറല്ല എന്ന നിലപാടാണ് ഇപ്പോള്‍ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്
ജനകീയ പങ്കാളിത്തത്തോടെയായിരിക്കും സൗകര്യം ഒരുക്കുക