1968-ല്‍ ജനിച്ച ഒരാളുടെ ചെറുപ്പം 70-കളിലായിരിക്കുമെന്നും അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പില്‍ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. ഇല്ലാതിരുന്ന ഒന്നിനെപ്പോലും ഉണ്ടായിരുന്നതായി സങ്കല്‍പ്പിച്ച് തന്റെ വംശ 'മഹിമ'യ്ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാറെന്നും അവര്‍ പറഞ്ഞു.
വിവാദത്തിലായ സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഗൈഡിന് മനസ്സിലായില്ല എന്നത് തന്നെ അലട്ടുന്നുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.