കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. രഞ്ജിത്തിന്‍റെ ചില അഭിപ്രായങ്ങള്‍ ചര്‍ച്ചയ്ക്ക് ഇടയായി. സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങല്‍ക്കെതിരെ അക്കാദമി അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക.
ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരോൺലൈൻ മാദ്ധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്..
എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്. ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു.
ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ടി'നെ ചവറു പടമെന്നു പറഞ്ഞ രഞ്ജിത്ത് ചിത്രം ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടുവെന്നും, ഇക്കാര്യം മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും വിനയൻ ആരോപിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കേസ് കോടതിയിലിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസില്‍ തീര്‍പ്പുണ്ടാകുന്ന നിമിഷം, വിധി വരുന്ന സമയത്ത് ദിലീപ് കുറ്റവാളിയാണെന്ന് തെളിയുകയാണെങ്കില്‍ അന്ന് ദിലീപിന്റെ പേര് ഏറെ വേദനയോടെതന്നെ മനസില്‍നിന്ന് വെട്ടും.
എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനൊപ്പം ചലചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു' - എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്.