കേസില്‍ ഇവരെ പ്രതി ചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കോടതി വിളിച്ചുവരുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.
കൊലപാതകവുമായി ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ
നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്നവർ.പെരിയയുടെ കണ്ണിലുണ്ണികൾ എന്നത് അലങ്കാര വാക്കല്ല. ഈ ചെറുപ്പക്കാരെയാണ് ഒരു സംഘം നരാധമന്മാർ ബൈക്ക് പിന്തുടർന്ന് തടഞ്ഞുനിർത്തി അരുംകൊല ചെയ്തത്. കേരളമാകെ സ്തംഭിച്ചുപോയ ഇരട്ടക്കൊലപാതകം.
യുവാക്കളുടെ മാതാപിതാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലായ ജി പ്രകാശായിരുന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.