രോഗം വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെങ്കിലും നടപടി തെറ്റായിരുന്നെന്നും വീഴ്ച്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു
വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് പി വിനോദ് മോശമായി പെരുമാറിയത്. നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ... നിന്റെ പേരിൽ കേസ് ഉണ്ടോടാ... നിന്നെ ഞാൻ കോടതി കയറ്റും' എന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും അഫ്സല്‍ പറയുന്നു.
രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി
ആറുമാസത്തിനിടെ ഒരുകൊവിഡ് കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലന്‍റ്. അതിനാല്‍ പുതിയ കൊവിഡ് കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു.
ഈ കോവിഡ് "വിദഗ്ധ സമിതി" അംഗങ്ങൾ ആരും "കോമൺ സെൻസ്" വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു വെന്നാണ് മെത്രാപോലീത്ത ഫേസ്ബുക്കില്‍ കുറിച്ചത്.
ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലെ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ടി.പി.ആര്‍ നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍ വാരാന്ത്യ ലോക്ക് ഡൌണ്‍ തുടരും.
ശനി, ഞയറാഴ്ച ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ആയിരിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽപന്നങ്ങൾ, പഴം, പച്ചക്കറി,മത്സ്യം, മാംസം, കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ കടകള്‍ക്കും, ബേക്കറികള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.
24 മണിക്കൂറിനിടെ 3,617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മരണ നിരക്ക് കുറയുന്നതായാണ് കാണിക്കുന്നത്. . 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.
"മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട, കോളറയുള്ള വീട്ടിൽ? അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഓക്‌സിജന്‍ ക്ഷാമം പോലുളള പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം. ലോകത്ത് ഒരു ആരോഗ്യസംവിധാനങ്ങള്‍ക്കും ഇത്രയും വലിയതോതില്‍ രോഗികള്‍ ഉണ്ടാവുമ്പോള്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.
കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം.
ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.
കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ സംസ്ഥാനത്ത് 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.
വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ/ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്.
ലോക്ക് ഡൗണ്‍ കാലയളവില്‍ സ്വകാര്യ ഉപഭോഗത്തിനും പ്രാദേശിക വ്യാപാരത്തിനും വേണ്ടി നടന്ന വേട്ടയാടല്‍ ഇരട്ടിയായി. എന്നാല്‍, ഭാവിയില്‍ വ്യാപാരം നടത്തുന്നതിനായി വന്യജീവി ഉൽപന്നങ്ങൾ സംഭരിച്ചു വെയ്ക്കുന്നതിനു തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചത്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സർവീസ് നടത്തി യെങ്കിലും ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളത് കമ്പനികള്‍ക്ക് വലിയ ബാധ്യതയായേക്കും.
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.
ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ വീടുകളിൽ മാത്രം ഒതുങ്ങുകയും ഓഫീസുകളും ബിസിനസുകളും അടച്ചുപൂട്ടുകയും സമ്പദ്‌വ്യവസ്ഥകൾ തകർച്ചയുടെ വക്കിലെത്തുകയും ചെയ്യുമ്പോൾ, ചില രാജ്യങ്ങൾ മാത്രം ഒരു മാറ്റവും കൊണ്ടുവരാതെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2019 മാർച്ചിൽ വിറ്റ 158,076 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 83,792 യൂണിറ്റ് വിറ്റഴിച്ച മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.
വിശദമായ പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രതിദിനം 400 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പദ്ധതിയും റെയിൽവേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. മെയ് മൂന്നിന് മുമ്പ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്.
നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയമുണ്ട്.
ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്ന വിവരം നാട്ടുകാര്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് എസ്‌ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
വരുന്നത് വരട്ടെന്ന് കരുതി ഫേസ് ബുക്കിൽ കേരള ഫയർ ഫോഴ്സിന്റെ പേജിൽ സഹായം തേടി ഒരു പോസ്റ്റിട്ടു. അല്പസമയം കഴിഞ്ഞ് ഫയർ ഫോഴ്സിൽ നിന്നൊരു മെസേജ്, വിളിക്കുക 101 അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഫയർ സ്‌റ്റേഷനിൽ!
കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
താൻ ഏകാന്തതയുടെ ഉപാസക ആണെന്ന്. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.
സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വായു മലിനീകരണവും, ജല മലിനീകരണവും, ശബ്ദ മലിനീകരണവുമെല്ലാം കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന ഗംഗ, യമുന നദികള്‍ ഇത്ര തെളിമയോടെ മുന്‍പെങ്ങും കണ്ടിട്ടുണ്ടാവില്ല.
പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.