എന്നാൽ എൽഐസിയുടെ വിൽപ്പന ഇത്തരമൊരു ഗണത്തിൽപ്പെടുത്താനാവില്ല. കാരണം സർക്കാർ എൽഐസിയുടെ ഉടമസ്ഥൻ അല്ല. ട്രസ്റ്റി മാത്രമാണ്. അതുകൊണ്ട് പുതിയതായി ഓഹരി ഇറക്കി എൽഐസിക്ക് പുതിയ ഉടമസ്ഥന്മാരെ സൃഷ്ടിക്കാൻ സർക്കാരിന് അവകാശമില്ല.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു
താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി.