യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞതും അതുതന്നെ. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് എന്തുകൊണ്ടാണ്?
മെഹ്ബൂബ മുഫ്തിക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഗേറ്റ് പൂട്ടിയിരിക്കുന്നത് ബംഗ്ലാവിലെ കീ ഉപയോഗിച്ചുതന്നെയാണെന്നും ആരോപണം വ്യാജമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനുപോകാന്‍ മെഹ്ബൂബ മുഫ്തി അനുവാദം ചോദിച്ചിരുന്നുവെന്നും ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കുകയില്ല. അദ്ദേഹം പലനേതാക്കളെയും വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ചതിനാല്‍ കഴിവുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുമെന്നും നേതാക്കള്‍ പറഞ്ഞു.
അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന തന്‍റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ആസാദ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്ത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം വരും ദിവസങ്ങളിലും അദ്ദേഹം തുടരുമെന്നതിന്‍റെ സൂചനയാണത്.
ജമ്മുകാശ്മീരിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്നും ജി എം സറൂരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ദേശിയ നേതൃത്വം അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അധ്യക്ഷ പദവിയില്‍ അദ്ദേഹം രാജിവെച്ചത്.
പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് രാജിവെച്ചതെന്നും അഭ്യൂഹങ്ങളും ഉയര്‍ന്നുവന്നിരുന്നു. രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ പരിഗണിക്കാത്തതില്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായ കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.
കാശ്മീരില്‍ ദിനം പ്രതി ആളുകള്‍ കൊല്ലപ്പെടുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ എന്താണ് പരിഹാര മാര്‍ഗമെന്ന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഉപയോഗിക്കരുത്.
കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ-തൊയിബ ഭീകരരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്രീന്‍ ഭട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറായിരുന്നുവെന്നും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അമ്രീനെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി 25,000 ലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.
'വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ് കശ്‌മീർ ഫയൽസ്. കശ്‌മീർ താഴ്‌വരയിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ സിപിഎം തുടർച്ചയായി ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന് ആദ്യം ഇരയായവരിലൊരാൾ സിപിഐ എം നേതാവ് സ. മുഹമദ് യൂസഫ് തരിഗാമിയാണ്.
ബിബിസി, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താൻ ഒരു കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ച് മണിക്കൂറുകൾകകമാണ് ഭരണകൂടം പ്രസ് ക്ലബ് പിടിച്ചെടുത്തത്. ബിബിസിയുടെ റിയാസ് മസ്‌റൂറും അസോസിയേറ്റഡ് പ്രസിന്‍റെ മെഹ്‌റാജുദ്ദീനും ഉൾപ്പെട്ട 13 പത്രപ്രവർത്തകരുടെ സമിതി ജനുവരി 16-ന് നിയമപരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു.
മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം പ്രവര്‍ത്തികളില്‍ അത് പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ ടി. എസ് തിരുമൂര്‍ത്തി തന്റെ ട്വീറ്റില്‍ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാമത് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കവേയാണ് എര്‍ദോഗാന്‍ വിവാദ പരാമര്‍ശം നടത്തിയത്.
വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറായ കുപ്വാരയിലെ നിയന്ത്രണ രേഖയില്‍ സൈനികര്‍ ഇന്ന് അതിരാവിലെ സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമണത്തിലാണ് 2 പേരെ വധിച്ചതെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു.