ഞാന്‍ കാളീദേവിയുടെ ഭക്തയാണ്. ബിജെപിയുടെ അറിവില്ലായ്മ, അവരുടെ ഗുണ്ടകള്‍, പൊലീസ്, ട്രോളുകള്‍. ഒന്നിനെയും എനിക്ക് ഭയമില്ല. സത്യം പറയാന്‍ പിന്നില്‍ മറ്റ് ശക്തികള്‍ വേണമെന്നില്ല'എന്നായിരുന്നു കേസെടുത്തതിനുപിന്നാലെ മഹുവയുടെ പ്രതികരണം.
സിക്കിമില്‍ കാളി ദേവിക്ക് വിസ്കി വിളമ്പുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കാളിക്ക് വിസ്കി നല്കിയാന്‍ അത് ദൈവ നിന്ദയായിമാറുമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന
കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി.